സിനിമാറ്റിക് അല്ലാത്ത ഒരു സിനിമയ്ക്കു ഹൈപ്പും അവാർഡും കൊടുക്കുന്നതിൽ വിവേക രാഹിത്യത്തെ ചോദ്യം ചെയ്യാവുന്നതാണ്.
അതെ അതാണ് "ഫെമിനിച്ചി ഫാത്തിമ"യുടെ ഒരു ഏറ്റവും കുറഞ്ഞ അവലോകനം.
എം ടി പറഞ്ഞ പോലെ ചാരു കസേരയിൽ ഇരിക്കുമ്പോൾ കഥയുടെ ബീജം ഉണ്ടാകുന്നത് ... ചെറിയ ഒരു ബീജം ഉണ്ടായതു( ഉണ്ടാക്കിയതോ?), അതിൽ നിന്നും ഒരു കഥ പരുവപ്പെടുത്തി, അതിനു പുതിയ കലാകാരന്മാരെ കൊണ്ട് ജീവൻ വെയ്പ്പിച്ചു. അത് ഒരു ഇത്തിരി പഴയ കാലഘട്ടത്തിനോട് ചേർത്ത് വെച്ചാൽ, ഏറെ കുറെ മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നതാകണം ഈ കഥയ്ക്ക് ആധാരമായ സംഭവത്തിലെ ചില സൂചനകൾ. ചെറിയ ചില തുന്നലുകൾ ഒഴിവാക്കിയാൽ, അതിനെ മികച്ചതാക്കാമായിരുന്നു.
പറയാതെ തരമില്ല - എന്തോ മാർക്കെറ്റിങ്ങിനു ഇത്തിരി മതവും, ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതിൽ തെറ്റില്ലെന്നായിരിക്കുന്നു! നമ്മുടെ മുന്നിൽ ജീവിച്ചിരുന്ന ചിലരെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. കാലഘട്ടം തീരെ യോചിക്കുന്നില്ല, പ്രേത്യേകിച്ചു ഇന്നത്തെ സമൂഹത്തിൽ വലിയ സന്ദേശമോ മാറ്റമോ സാധിപ്പിക്കാനല്ല, "അന്നമാണ് ഉന്നം" ഇതിന്റെ പിന്നിലും, വളരെ ചെലവ് കുറച്ചെടുത്ത, ഒരു പഴയ ഹോം സിനിമ പോലെ.
എല്ലാ സമൂഹത്തിലും ഒരു സ്ത്രീ എന്ന നിലയിൽ, നായികയുടെ ജീവിതം ഏറെക്കുറെ അങ്ങിനെയൊക്കെ അനുഭവിച്ചിരുന്നു. പള്ളിയിൽ പോകുമെങ്കിലും, ഇസ്ലാമിന്റെ ഒരു ചൈതന്യവും ഇല്ലാത്ത ഒരു ഉസ്താദിനെ, മക്കളോട് ചിരിക്കാത്ത, ഭാര്യയെ സഹായിക്കാത്ത, ഇസ്ലാം ഒട്ടും പരിചയപ്പെടുത്താത്ത ഒരാളെ ആണ് ഫാത്തിമയ്‌ക്കൊപ്പം അരങ്ങിലേക്ക് വിട്ടേക്കുന്നതു.
ഇസ്ലാമിന്റെ അറിവില്ലാത്തവർ ഇതിനെ കാണുമ്പോ ഓരോ വാക്കിലും പ്രവർത്തിയിലും ഇസ്‌ലാമിന്റെ നേർ വിപരീതമാകും കാണുക. പക്ഷേങ്കിൽ, ഒരു കാലത്തു ഉണ്ടായിരുന്ന ചില അവസ്ഥകളെ ഇത്തിരി "മസാല" വത്ക്കരിച്ചു വെച്ചതൊഴിച്ചാൽ, കുഴപ്പമില്ലാതെ ഒരു കൊച്ചു വീട്ടിലെ "മെത്തയും നടുവേദനയും" ഫാത്തിമ്മ മാത്രം അനുഭവിക്കുന്ന പ്രശ്നമായി അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം പ്രശ്നത്തെ ഒറ്റയ്ക്ക് തന്നെ നേരിട്ട് "ഫെമിനിച്ചി" ആകുന്നതോടെ പടം അവസാനിപ്പിക്കുന്നു. ഒരു പ്രതിരോധം ആണ്, സ്വന്തം കാലിൽ നിന്ന് കൊണ്ട് കുടുംബത്തിനൊപ്പം ഓടുകയെന്നത്. മാധ്യമങ്ങളും വലതു പക്ഷത്തിന്റെ പ്രചാരണവും കേട്ട് നടക്കുന്നവർക്ക്, ഇതിലെ ഓരോ അവസ്ഥയും ചിലപ്പോൾ ബന്ധപ്പെടുത്താൻ കഴിഞ്ഞേക്കും, ഒരു പക്ഷെ അത് തന്നെയാണ് തെറ്റായ പ്രാതിനിധ്യം!
അവാർഡ് തീരെ യോജിക്കുന്നില്ല, അത് കൊണ്ട് മാത്രം, സമൂഹത്തിൽ തെറ്റായ ഒരു വ്യാഖ്യാനം കൊടുക്കുന്നു എന്ന് പറയാതെ വയ്യ ..

Comments
Post a Comment